Pages

Wednesday, August 13, 2014

മധുവിധു

അവൾ പറയുന്നു 
''മഴ  നനയാം, നമുക്ക്..''

അയാൾ നെറ്റി  ചുളിച്ചു 
''പനി പിടിക്കും..''

കുന്നിൻ ചെരിവിലെ പൂക്കൾ നോക്കി അവൾ ചിരിച്ചു
'' നമുക്ക് ഓടിപ്പോയി ആ   പൂക്കൾ ഇറുത്തെടുക്കാം?''

അയാൾ  അവളെ തുറിച്ചു നോക്കി
''ഛെ! എന്താ വിമ്മൂ  ഈ പറയണ്? ഭ്രാന്തുണ്ടോ?''

പ്ലേറ്റിൽ മഞ്ഞക്കണ്ണു  മിഴിച്ചു കിടക്കുന്ന   കോഴിയുടെ ഭ്രൂണത്തെ നോക്കി അവൾ പറഞ്ഞു '

'ഉണ്ട്. അറിയില്ലായിരുന്നോ?''

  പ്ലേറ്റ് എടുത്ത് അയാളുടെ മുഖത്ത് ആ മഞ്ഞക്കരു തേച്ചു പിടിപ്പിച്ചുകൊണ്ട് അവൾ ആര്ത്തു ചിരിച്ചു

താഴവരയിലേക്ക് അവൾ ഓടി. കാറ്റിന്റെ വേഗത്തിൽ  പൂക്കളുടെ ഇടയിലെങ്ങോ അവൾ മറഞ്ഞു

കുറെ കഴിഞ്ഞപ്പോൾ മഴ വീണ്ടും പെയ്തു പൂക്കൾ അവളെ മറവു ചെയ്തു

''ഭ്രാന്തന്നെ..അല്ലണ്ടെന്താ...''അയാൾ പിറുപിറുത്തു

ആകാശത്ത് നിറംമങ്ങിയ ഒരു അമ്പിളിക്കല ഉപേക്ഷിക്കപ്പെട്ടിരുന്നു